അതെ. ആ കത്ത് അയച്ചത് അവൻ തന്നെ ആയിരുന്നു.അവൻ എന്ന് വെച്ചാൽ അന്നമ്മ ചേടത്തിയും തോമ്മിച്ചനും ചെട്ടിയാരും വെറുപ്പോടെയും ഭയത്തോടെയും കണ്ടിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു അയൽ ഗ്രാമത്തിൽ. അവന്റെ പേരാണ്
"മയിൽവർണ്ണൻ". അയാള് സ്നേഹ സമ്പന്നനും കാരുണ്യവാനും ആയ ഒരു സാമൂഹ്യ പ്രവര്തകൻ ആയിരുന്നു.
അന്യായം എവിടെ കണ്ടാലും എതിര്ക്കുന്ന ഒരു ധീരനും ആയിരുന്നു. ചന്ദ്രലേഖ ഗ്രാമത്തിന്റെ ശത്രുതയ്ക്ക് ഇതൊക്കെ പോരെ? കാലണയ്ക്ക് കൊള്ളാത്ത 'ചക്കക്കുരു ' എന്നാ നാടകം കാണാനും അതിന്റെ DVD വാങ്ങിയ്ക്കാനും വിമുഖത കാണിച്ച നാട്ടുകാരെ അന്നാമ്മ ചേടത്തിയും ചെട്ടിയാരും കൂടി ചേർന്ന് ഭീഷണിപ്പെടുതിയത്തിനു എതിരെ ഉള്ള പ്രതിഷേധവും മുന്നറിയിപ്പും ആയിരുന്നു ആ കത്തിൽ.
മാത്രമല്ല ബി രാമകൃഷ്ണൻ എന്നാ നാടകക്കാരനെ അനാവശ്യമായി തെറി വിളിച്ചതിൽ ഉള്ള പ്രതിഷേധവും. ഒടുക്കം "ഇതിലും ഭേദം മഞ്ജരി മേനോന് വേണ്ടി ഒരു പിച്ച ചട്ടിയും
എടുത്തു ബക്കറ്റ് പിരിവിനു ഇറങ്ങാമായിരുന്നില്ലേ?" എന്നാ പരിഹാസവും. അന്നാമ്മ
ചേടത്തിയും ചെട്ടിയാരും പല്ല് ഞെരിച്ചു.
"മയിൽവർണ്ണൻ" എന്നാ പേര് കേട്ടപ്പോഴേ ചെട്ടിയാരുടെ കാവൽ നായ്ക്കൾ എന്ന് സ്വയം അവരോധിച്ച
ചന്ദ്രലേഖ ഗ്രാമത്തിലെ കുടികിടപ്പുകാർ മുഴുവൻ സട കുടഞ്ഞു എഴുന്നേറ്റു. ആയുധമെടുത്തു മയിൽവർണ്ണനെതിരെ യുദ്ധ സജ്ജർ ആയി. എന്നാൽ അന്നാമ്മ
ചേടത്തി അവരെ തടുത്തു കൊണ്ട് പറഞ്ഞു. "ആയുധം എടുക്കേണ്ട സമയം ആയിട്ടില്ലടാ മക്കളേ..നാം ബുദ്ധി കൊണ്ടാണ് ഇപ്പോൾ കളിയ്ക്കേണ്ടത്. ഈ കത്ത് ചന്ദ്രലേഖ ഗ്രാമത്തിന്റെ എല്ലാ ചുവരുകളിലും ഒട്ടിച്ചു വെയ്ക്കിനെടാ.. എന്നിട്ട് അതിന്റെ താഴെ മയിൽ വർണ്ണനു എതിരെ പച്ച തെറികൾ എഴുതി വെയ്ക്കിനെടാ..അവനെ സപ്പോർട്ട് ചെയ്തു അടുത്ത ഗ്രാമത്തിൽ നിന്നും ആരെങ്കിലും എന്തെങ്കിലും എഴുതാൻ വന്നാൽ അവനെ തല്ലി
ഓടിച്ചു വിട്ടോണം. ഈ വൻ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായ
ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടു വാടാ". ചെട്ടിയാരുടെ കാവൽ നായ്ക്കളിൽ പ്രധാനികൾ ആയ രണ്ടു പേര് മുന്നോട്ടു വന്നു. ഒന്നാമൻ ആ നാട്ടിലെ
പ്രധാന ഭിഷഗ്വരൻ
(വൈദ്യൻ)
ആയ 'ദീപവൈദ്യൻ'
എന്ന് നാട്ടുകാർ വിളിയ്ക്കുന്നു 'ദീപൻ'
. രണ്ടാമനോ ചെട്ടിയാര്ക്ക് സ്ഥിരമായി മുറുക്കാൻ
ഇടിച്ചു കൊടുക്കുന്ന 'ജയൻ
'.രണ്ടു പേരും അന്നാമ്മ ചേടത്തിയുടെ കാലു നക്കി അനുഗ്രഹം വാങ്ങിച്ചതിന് ശേഷം ഗൊദയിലെയ്ക്കു ഇറങ്ങി.
വൈകുന്നേരം അന്നാമ്മ
ചേടത്തിയുടെ അടുക്കള മുറ്റത്തു നിന്നും കിട്ടുന്ന (ചെട്ടിയാർ/ചേടത്തി തിന്നതിന്റെ ബാക്കി ഉച്ചിഷ്ടം) കഞ്ഞിയുടെയും വളിച്ച ചമ്മന്തിയുടെയും രുചി ഓർത്തപ്പോൾ ദീപനും ജയനും തങ്ങളെ ഏല്പിച്ച ജോലി തികഞ്ഞ ആത്മാര്തതയോടെ തന്നെ നിറവേറ്റി. സംഭവം അറിഞ്ഞ അടുത്ത ഗ്രാമത്തിലെ ചില നല്ല മനുഷ്യര് മയിൽവർണ്ണനെ സപ്പോർട്ട് ചെയ്തു എന്തൊക്കെയോ എഴുതാൻ ശ്രമിച്ചെങ്കിലും ചെട്ടിയാരുടെ കാവൽ നായ്ക്കൾ സമ്മതിച്ചില്ല. അവസാനം മയിൽവർണ്ണൻ തന്നെ അവരെ പിന്തിരിപ്പിച്ചു. എന്നാൽ ചെട്ടിയാരുടെ കാവൽ നായ്ക്കളിൽ മറ്റൊരു പ്രധാനി ആയ 'സാബു അലക്സ്
' എന്ന ഒരുത്തൻ ഇടയ്കിടയ്ക്ക് മയിൽവർണ്ണൻ താമസിയ്ക്കുന്ന ഗ്രാമത്തിൽ വന്നു അവിടത്തെ
ജനങ്ങളെ ഭീഷണിപ്പെടുത്തി ചക്കക്കുരു നാടകത്തിനു പറഞ്ഞു വിടാൻ ശ്രമിയ്ക്കുകയും ആ ഗ്രാമത്തിന്റെ ചുവരുകളിൽ ചെട്ടിയാരെ കുറിച്ച് പുകഴ്ത്തി എന്തൊക്കെയോ എഴുതുകയും ചെയ്തിരുന്നു. പലപ്പോഴായി മയിൽവർണ്ണനും കൂട്ടരും അവനെ കയ്യോടെ പിടിച്ചു നിലം തൊടാതെ പറപ്പിയ്ക്കുകയും ചെയ്തു. സാബു അലക്സ് ഒരുപാട് തവണ തോറ്റു പിന്മാറിയതോടെ ചെട്ടിയാരുടെ മറ്റൊരു ശിങ്കിടി ആയ ജോണി എന്നാ ഒരാള് ആ ദൗത്യം ഏറ്റെടുത്തു. "ചെട്ടിയാരുടെ കുറിപ്പുകൾ വായിയ്ക്കുന്നത് ഒരു വൈക്കം മുഹമ്മദ് ബഷീര് കഥ വായിയ്ക്കുന്നത് പോലെയാണ്" എന്ന് ഒരിയ്ക്കൽ ഏതോ ഒരു ചുമരിൽ എഴുതി വെച്ച ജോണിയെ മയിൽവർണ്ണനും കൂട്ടരും
കൂടി മരത്തിൽ കെട്ടിയിട്ടു. ബഷീറിനെ അപമാനിച്ചതിൽ ഉള്ള അമര്ഷം കൊണ്ടാണ്
മയിൽവര്ന്നൻ ഈ കടുംകൈ ചെയ്തത് എങ്കിലും പിന്നീട് അയാള് ക്ഷമിയ്ക്കാൻ തയ്യാറായി.
എന്നാൽ അയാളുടെ കൂട്ടുകാർ വിട്ടില്ല.
ജോണിയെ കൊണ്ട് നൂറ്റൊന്നു ഏത്തം ഇടുവിച്ചതിനു ശേഷമേ അയാളെ ഗ്രാമം വിടാൻ അവർ അനുവദിച്ചുള്ളൂ. ഈ സംഭവത്തിൽ അന്നാമ്മ
ചേടത്തിയും ചെട്ടിയാരും കോപാകുലർ ആയെങ്കിലും ഇപ്പോൾ മയിൽവർണ്ണന് എതിരെ നീങ്ങുന്നത് ബുദ്ധിയല്ല എന്ന് മനസ്സിലാക്കിയ അവർ മൌനം പാലിച്ചു.
ചന്ദ്രലേഖ ഗ്രാമത്തിലെ താമസക്കാരൻ ആയ ഒരു നല്ല മനുഷ്യൻ ഇതെല്ലാം
കണ്ടും കെട്ടും കൊണ്ട് ഇരിയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ പേരാണ് "ഔതക്കുട്ടി". അദ്ദേഹം ഒരു പാവം കർഷകൻ ആയിരുന്നു. ചെട്ടിയാരുടെ കാവൽ നായ്ക്കളെ
പോലെ അന്നാമ ചേടത്തിയുടെ കാലു നക്കാനൊ കോങ്ങാട്ട് തറവാടിന്റെ പടിയ്ക്കൽ കൈ നീട്ടാണോ
പോവാത ഒരു അഭിമാനി ആയ മനുഷ്യൻ ആയിരുന്നു
അയാൾ.
ആരുടേയും ഔദാര്യം പറ്റാതെ ഒരു തുണ്ട് ഭൂമി സ്വന്തമായി വാങ്ങിച്ചു കൃഷി നടത്തി ജീവിയ്ക്കുന്ന ആ ഗ്രാമത്തിലെ ഏറ്റവും നല്ലവൻ.
ചന്ദ്രലേഖ ഗ്രാമത്തിനു വേരുക്കപ്പെട്ടവൻ ആയ മയിൽവർണ്ണന്റെ പ്രിയങ്കരൻ ആയിരുന്നു
ഔതക്കുട്ടി. ഔതക്കുട്ടി നല്ലവനും അഭിമാനിയും ആയിരുന്നു എങ്കിലും അയാൾക്ക് അന്നാമ്മ ചേടത്തിയെയും ചെട്ടിയാരെയും കോങ്ങാട്ട് തറവാടിനെയും ഒടുക്കത്തെ പേടി ആയിരുന്നു. ചെട്ടിയാരുടെയും ചെടതിയുടെയും അന്യായങ്ങല്ക്ക് എതിരെ പ്രതികരിയ്ക്കാൻ മയിൽവർണ്ണൻ പലപ്പോഴായി അയാൾക്ക് ധൈര്യം കൊടുക്കാൻ ശ്രമിച്ചു
എങ്കിലും ഗ്രാമത്തിൽ നിന്നും പുറത്താക്കുമോ എന്നാ ഭയത്താൽ അയാള് അതിനുള്ള
ചങ്കൂറ്റം കാണിച്ചില്ല. അടുത്ത ഗ്രാമത്തിൽ
സ്വന്തമായി ഇതിലും നല്ല രീതിയിൽ കൃഷി നടത്താൻ ഉള്ള സൗകര്യം ഒരുക്കി തരാം എന്ന് മയിൽവർണ്ണൻ പറഞ്ഞു എങ്കിലും
ഭയം കാരണം ഔതക്കുട്ടി വഴങ്ങിയില്ല.എന്നാൽ ബുദ്ധിമതി
ആയ അന്നാമ്മ ചേടത്തി "ചവിരാ" എന്നാ ഒരു ബിനാമിയെ
ഉപയോഗിച്ച് പൊന്നും വിലയ്ക്ക് ഔതക്കുട്ടിയിൽ നിന്നും ആ കൃഷി സ്ഥലം വാങ്ങിച്ചെടുത്തു. എന്നിട്ട് ആ സ്ഥലം കൃഷിക്കാരൻ ആയ ചവിരായ്ക്ക് പാട്ടത്തിനു കൊടുക്കുകയും ചെയ്തു. ഈ ചവിരാ ആണെങ്കിൽ
ഔതക്കുട്ടിയെ പോലെ അല്ലായിരുന്നു. അവൻ ചേടത്തിയുടെ കാലു നക്കിയും അടിപാവാട കഴുകി കൊടുത്തും പിന്നെ ഇടയ്ക്കൊക്കെ ചില അളിഞ്ഞ തമാശകൾ പറഞ്ഞും കൊങ്ങാട്ട്ടു തറവാടിന്റെയും ചന്ദ്രലേഖ ഗ്രാമത്തിന്റെയും ഇഷ്ടം അങ്ങ് നേടിയെടുത്തു ചുരുങ്ങിയ സമയം കൊണ്ട് അവിടത്തെ കാവല നായ്ക്കളിൽ ഒരുവൻ ആയി മാറി. സ്ഥലം വിറ്റു കിട്ടിയ കാശ് കൊണ്ട് ഔതക്കുട്ടി അടുത്ത ഗ്രാമത്തിൽ കുറച്ചു ഭൂമി വാങ്ങി പഴയതിലും
ഉഷാറിൽ കൃഷി തുടങ്ങി.
ചന്ദ്രലേഖ ഗ്രാമത്തിനു വെളിയിൽ വന്നാൽ എങ്കിലും ഈ നല്ല മനുഷ്യൻ ചെട്ടിയാരുടെയും ചെടതിയുടെയും അന്യായങ്ങല്ക്ക് എതിരെ പ്രതികരിയ്ക്കാൻ ഒരു സപ്പോർട്ട് തരും എന്ന് പ്രതീക്ഷിച്ച മയിൽവർണ്ണനു തെറ്റി. എന്തൊക്കെ
ആയാലും ഔതക്കുട്ടിയുടെ പേടിയങ്ങു പോവൂല എന്ന് വെച്ചാൽ എന്താ ചെയ്യുക?
അങ്ങനെ ഇരിയ്ക്കുമ്പോൾ അതാ കോങ്ങാട്ട് തറവാടിന്റെ ഉമ്മറത്ത് ഒരു കാല്പെരുമാറ്റം. പാദസരത്തിന്റെ കിലുക്കം കൂടി കേട്ടത് കൊണ്ട് ഇപ്പ്രാവശ്യം ചെട്ടിയാര്ക്ക് സംശയം ഉണ്ടായില്ല. "ആരാടീ അത്?" ചെട്ടിയാർ ഗര്ജിച്ചു.
പുറത്തു നിന്നും കിളി നാദം. "ഇത് ഞാനാ സിനിക്കുട്ടി". "അകത്തേയ്ക്ക് വാടീ"
എന്ന് അന്നാമ്മ ചേടത്തി. തണ്ണിമത്തന് കയ്യും കാലും വെച്ച മാതിരി ഉള്ള ആ മനോഹര രൂപം കണ്ടു കണ്ട്രോൾ വിട്ടു ചെട്ടിയാരുടെ വായിൽ നിന്നും തുപ്പൽ കവിഞ്ഞൊഴുകി. ഇത് കണ്ട സിനിക്കുട്ടി ചെട്ടിയാര്ക്ക് നേരെ ഒരു കള്ളച്ചിരി പാസ്സാക്കി. അന്നമ്മ ചേടത്തി ചോദിച്ചു "നിനക്ക് എന്താടീ വേണ്ടത് പെണ്ണെ?". അവൾ മൊഴിഞ്ഞു.
"എന്റെ പേര് സിനി ജോണ്‍ വർഗീസ്. എല്ലാവരും
എന്നെ സിനിക്കുട്ടി എന്ന് വിളിയ്ക്കും. ഞാൻ കുറെ നാളായി ചെട്ടിയാരെയും ചേടത്തിയെയും പുകഴ്ത്തിക്കൊണ്ട് ഈ ഗ്രാമത്തിന്റെ ചുവരിൽ ഒരുപാട് എഴുതി വെയ്ക്കുന്നു.ആരും അങ്ങ് മൈന്ഡ് ചെയ്യുന്നേയില്ല. ധാ ഇന്ന് രാവിലെയും കൂടി ഞാൻ എഴുതിയിട്ടുണ്ടായിരുന്നു ചെട്ടിയാർ ദൈവം ആണെന്നും
ഭഗവാൻ ആണെന്നും
ഒക്കെ. അത് മാത്രമോ മിനിഞ്ഞാന്നു രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു എന്താന്നറിയോ..ഞാനും അന്നാമ്മ ചേടത്തിയും കൂടി ഭീമ ജ്വല്ലറിയിൽ സ്വര്ണ്ണം
എടുക്കാൻ പോയപ്പോൾ അവിടെ നില്ക്കുന്നു നമ്മുടെ സാക്ഷാൽ ചെട്ടിയാർ. അവസാനം അടുത്തിരുന്ന കൂട്ടുകാരിയോട് എന്നെ ഒന്ന് നുള്ളാൻ പറഞ്ഞു. ഈ കാര്യം കൂടി ഞാൻ ആ ചുവരിൽ എഴുതി വെച്ചിട്ടാണ് വരുന്നത്. ഇത്രയൊക്കെ ആയിട്ടും ആരും തിരിഞ്ഞു നോക്കിയത് പോലും ഇല്ല. ആരെങ്കിലും വിളിച്ചു ഈ ഗ്രാമത്തിൽ കോങ്ങാട്ട് തറവാട്ടുകാരുടെ ഏതെങ്കിലും ഒരു പറമ്പിൽ ഒരു ചെറിയ കൂര വെയ്ക്കാനും വല്ലപ്പോഴും ഒന്ന് വെളിയ്ക്കിരിയ്ക്കാനും ഒരു നാല് സെന്റ് തരും എന്ന് കരുതി."
കേട്ട് നിന്ന അന്നാമ്മ
ചെടതിയ്ക്ക് ഒരല്പം കനിവോക്കെ തോന്നി എങ്കിലും അത് സമ്മതിയ്ക്കാൻ മനസ്സ് വന്നില്ല.
"എടീ ഞാൻ എല്ലാം കാണുന്നുണ്ടെടീ. ഇവിടെ ഇപ്പോഴേ കുടിയാന്മാരെ തപ്പി തടഞ്ഞു നടക്കാൻ വയ്യ. മാത്രമല്ല ചെട്ടിയാര്ക്ക് ഇപ്പോൾ ഉള്ളത്ര കാവല നായ്ക്കൾ ഒക്കെ തന്നെ ധാരാളമാണ്.അത് കൊണ്ട് നീ ഇപ്പൊ പോ".
സ്വപ്നത്തിൽ
തന്നെ കുറിച്ച് പറഞ്ഞത് കേട്ട് കുളിര് കോരിയ ചെട്ടിയാർ അന്നാമ്മ
ചെടത്തിയോടു പറഞ്ഞു. "ചേടത്തി ഒന്ന് കൂടി ആലോചിച്ചു....". പൊട്ടി കരഞ്ഞു കൊണ്ട് സിനിക്കുട്ടി ചെട്ടിയാരോട് പറഞ്ഞു.
"വേണ്ട ചെട്ടിയാർ അണ്ണാ വേണ്ട.ചെടതിയ്ക്കും ചെട്ടിയാര്ക്കും ഈയുള്ളവളെ വേണ്ടെങ്കിൽ വേണ്ട. എന്റെ വിധി. അത് കൊണ്ടാണല്ലോ മുന്പോരിയ്ക്കൽ ഇവിടത്തെ
കൃഷിക്കാരൻ ആയിരുന്ന
ഔതക്കുട്ടി അച്ചായനു ഫ്ലയിംഗ് കിസ്സ് കൊടുത്തപ്പോൾ അങ്ങേരും
തിരിഞ്ഞു നോക്കാതെ പോയത്. പക്ഷെ എന്നെ ഇവിടെ നിങ്ങള്ക്ക് മുന്നില് എത്തിച്ച ഒരു കദനകഥ ഉണ്ട്. അതെ കണ്ണീരിൽ കുതിര്ന്ന
എന്റെ ആത്മകഥ. ആ കഥ നാട്ടുകാര്ക്ക് മുന്നില് പറയാനുള്ള ഒരു അവസരം എനിയ്ക്ക് തരൂ. കേട്ടതിനു ശേഷം ഏതെങ്കിലും നന്മയുള്ള ഒരു മനുഷ്യൻ എനിയ്ക്ക്
തല ചായ്ക്കാൻ വീട്ടു വരാന്തയിൽ ഒരിടം തന്നാൽ ഞാൻ കൃതാര്തയായി ". സിനിക്കുട്ടി ആദ്യത്തെ
വാചകം പറഞ്ഞു തുടങ്ങിയപ്പോഴേ ചെട്ടിയാരുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാര ആയി ഒഴുകി തുടങ്ങിയിരുന്നു. അന്നാമ്മ ചേടത്തി ചെട്ടിയാരോട് പറഞ്ഞു. "എടൊ ചെട്ടിയാരെ താൻ ഇപ്പോഴേ കരയാൻ തുടങ്ങിയാലോ? ആ പെണ്ണ് അവളുടെ കഥ ഒന്ന് പറഞ്ഞോട്ടെ. ഇപ്പോഴേ കരയാൻ തുടങ്ങിയാൽ കഥ പറഞ്ഞു കഴിയുംബോലെയ്ക്കും കരയാൻ കണ്ണിൽ കണ്ണുനീർ സ്റ്റോക്ക് ഉണ്ടാവില്ലടോ".
എന്താണ് സിനിക്കുട്ടിയുടെ ശോക കഥ? ഈ ശോക കഥ കേട്ട ചന്ദ്രലേഖ ഗ്രാമക്കാർ സിനിക്കുട്ടിയെ സ്വീകരിയ്ക്കുമോ? അടുത്ത ലക്കം വരെ കാത്തിരിയ്ക്കുക.