Monday, May 20, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-2)

ദിവസങ്ങള് അങ്ങനെ കടന്നു പോയി. അങ്ങനെയിരിയ്ക്കുമ്പോൾ ഒരു ദിവസം അത് സംഭവിച്ചു. അന്ന്  രാവിലെ ഒരു ഷോക്കിംഗ് ന്യൂസുമായിട്ടാണ് ചന്ദ്രലേഖ ഗ്രാമം മുഴുവൻ ഞെട്ടിയുണർന്നത്. എന്താണത്?

ചെട്ടിയാർ സ്ഥിരമായി തന്റെ തോന്ന്യാസങ്ങൾ എഴുതി നിറച്ചിരുന്ന ചന്ദ്രലേഖ ഗ്രാമത്തിന്റെ ഏതോ ഒരു മതിലിൽ മറ്റൊരു കയ്യക്ഷരം!!! അതും മലയാളത്തിൽ അല്ല കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ ആരോ എന്തൊക്കെയോ എഴുതി വെചിരിയ്ക്കൂന്നു. ആരാണ് എന്ന് ഒരു സൂചന പോലും ഇല്ല. ചന്ദ്രലേഖ ഗ്രാമത്തിലെ ഒരു മനുഷ്യജീവിയ്ക്കും English എന്ന് വെച്ചാൽ  'പണ്ടെങ്ങാണ്ടോ അവിടെ ഉണ്ടായിരുന്ന സായിപ്പിന്റെ വായിൽ കൊള്ളാത്ത കൊനിഷ്ടു  ഭാഷ' എന്നാ ഒരു അറിവ് മാത്രമല്ലേ ഉള്ളൂ? ഈ പഹയാൻ ആരാണ് ഇവൻ എന്താണ് എഴുതിയിരിയ്ക്കുന്നത് എന്നൊക്കെ അറിയാൻ എന്താണ് വഴി? അവസാനം അടുത്ത ഗ്രാമത്തിൽ നിന്നും ഇംഗ്ലീഷ് അറിയാവുന ഒരുത്തനെ വിളിച്ചു കൊണ്ട് വന്നു. അവൻ ഏതൊക്കെയോ ഇംഗ്ലീഷ്-മലയാളം dictionary ഉപയോഗിച്ച് ഒരു വിധത്തിൽ  ആ കുറിപ്പിന്റെ അർഥം വായിച്ചു പറഞ്ഞു കൊടുത്തു. ആ കുറിപ്പിൽ ഉണ്ടായിരുന്നത് ചെട്ടിയാരുടെ ചുവരെഴുത്തിനു ഇട്ടൊരു കൊട്ട് ആയിരുന്നു. അതിന്റെ താഴെ  B രാമകൃഷ്ണൻ എന്ന് ഒരു പേരും ഒപ്പും. പക്ഷെ അയാള് ഉപയോഗിച്ച ഭാഷ മാന്യമായിരുന്നു അതായത് ചെട്ടിയാരുടെ പോലെ കൂതറ ലാംഗ്വേജ് അല്ല ഉപയോഗിച്ചത്.

ഭാഷ എങ്ങനെ ആയാൽ എന്താ, എഴുതിയത് ചെട്ടിയാര്ക്ക് എതിരെ അല്ലെ? ചെട്ടിയാരുടെ കാവൽ നായ്ക്കൾ ആയി സ്വയം അവരോധിച്ച ചന്ദ്രലേഖ ഗ്രാമത്തിലെ കുടികിടപ്പുകാർക്ക് ഇത് സഹിയ്ക്കുമോ? അവർ വട്ടം കൂടി ആലോചന തുടങ്ങി. ഇവനെ എങ്ങനെ കൈകാര്യം ചെയ്യണം? ക്ഷമ കെട്ട ചിലര് ഓടി പോയി ഉടനെ തന്നെ ആ കുറിപ്പിന് താഴെ രാമകൃഷ്ണനു എതിരെ പച്ച തെറികൾ എഴുതി വെച്ച് നിര്വൃതി അടഞ്ഞു. എല്ലാ തെറികല്ക്കും താഴെ 'ചെട്ടിയാർ വാഴ്കൈ' 'ചെട്ടിയാർ എൻ കടവുൾ' എന്നിങ്ങനെ ഉള്ള വാചകങ്ങൾ ചേര്ക്കാന് ആരും മറന്നില്ല.

അവസാനം വട്ടം കൂടി ആലോചന തുടങ്ങിയവര് ഒരു തീരുമാനത്തിൽ എത്തി.'രാമകൃഷ്ണൻ' എന്നാ പേരല്ലാതെ ആ കുറിപ്പ് എഴുതിയവനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല.  അപ്പോൾ പിന്നെ ഒരേ ഒരു വഴി സംഭവം ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെച്ചു അവനെ തെറി വിളിയ്ക്കുക എന്നതാണ്. അതിനായി ഒരാളെയും കണ്ടു പിടിച്ചു. പണ്ടെങ്ങാണ്ടോ ചെട്ടിയാർ വെള്ളമടിച്ചു ഒരു നാടകം കാണാൻ പോയിരുന്നു. വെള്ളമടിച്ചത് കൊണ്ട് ചെട്ടിയാര്ക്ക് നാടകം ഒന്നും മനസ്സിലായതും ഇല്ല, അതിന്റെ കലിപ്പ് തീര്ക്കാൻ ആ നാടകം എഴുതിയ രാമകൃഷ്ണൻ എന്നാ കഥാകാരനെ കുറിച്ച് നല്ല നാല് പുളിച്ച തെറികൾ ചന്ദ്രലേഖ ഗ്രാമത്തിന്റെ മതിലുകളിൽ എഴുതി വെക്കുകയും ചെയ്തു. അതേ രാമകൃഷ്ണൻ ഇപ്പോൾ വൈരാഗ്യം തീര്ക്കാൻ വേണ്ടി ചെട്ടിയാര്ക്ക് എതിരെ കളിച്ചത് ആണെന്ന് വരുത്തി തീർത്തു  ഈ സംഭവം അവന്റെ തലയിൽ മൊത്തമായി കെട്ടി വെയ്ക്കുകയും അത് വഴി ചുവരെഴുതിലൂടെ അവനെ തെറിയഭിഷേകം നടത്താനും ചെട്ടിയാരുടെ കാവൽനായ്ക്കൾ തീരുമാനം എടുത്തു. അതായത് 'രാമകൃഷ്ണൻ'

എന്നാ പേരിൽ തന്നെ കയറി പിടിച്ചു അതിബുദ്ധിമാന്മാർ ആയ ആ കാവൽനായ്ക്കൾ. എങ്ങനെയുണ്ട് അവറ്റകളുടെ ബുദ്ധി? 'രാമകൃഷ്ണൻ' എന്നാ ഒരു പേര് കണ്ടത് കൊണ്ട് മാത്രം അത് നാടകക്കാരാൻ രാമകൃഷ്ണൻ ആണെന്ന് അനുമാനിയ്ക്കുന്നതും അയാള്ക്കെതിരെ ചുവരുകളിൽ തെറി എഴുതി നിരയ്ക്കുന്നതും അന്യായമല്ലേ എന്ന് ചോദിച്ച  അടുത്ത ഗ്രാമത്തിലെ ചിലരെ ഈ കാവൽനായ്ക്കൾ ഉച്ചത്തിൽ കുരച്ചുകൊണ്ട് ഓടിച്ചു വിടുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം തെറി വിളി തുടർന്ന്. നാടകക്കാരാൻ രാമകൃഷ്ണൻ ചെട്ടിയാരുടെയും അയാളുടെ കാവൽനായ്ക്കളുടെയും അത്രയ്ക്ക് ഊച്ചാളി അല്ലതിരുന്നത് കൊണ്ട് ഒന്നും കണ്ടില്ല എന്ന് നടിച്ചു മിണ്ടാതെ ഇരുന്നു.


ചെട്ടിയാരുടെയും അയാളുടെ കാവൽനായ്ക്കളുടെയും സ്വഭാവത്തിന്റെ ഒരു നേര്ക്കാഴ്ചയാണ് ഈ രണ്ടു അധ്യായങ്ങളിൽ നാം കണ്ടത്. അടുത്ത അദ്ധ്യായം മുതൽ കോമഡി, റൊമാൻസ്, സസ്പെൻസ്, അക്ഷൻ എന്നിങ്ങനെ ഒരു commercial സിനിമയുടെ എല്ലാ ingredients ഉം ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള ചില രസകരമായ സംഭവങ്ങൾ ആയിരിയ്ക്കും വരാൻ പോവുന്നത്. ക്ഷമയോടെ കാത്തിരിയ്ക്കുക.

Monday, May 13, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-1)

ഒരു ഗ്രാമത്തിന്റെ കഥയാണ്‌ ഞാനിവിടെ പറയുന്നത്. ഈ കഥയ്ക്ക്‌ ഇന്ന് ജീവിചിരിയ്ക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവും ഇല്ല. ഇനി അഥവാ അങ്ങനെ എന്തെങ്കിലും ബന്ധം തോന്നിയാൽ അതിനു എന്നെക്കൊണ്ട് ഒന്ന് ചെയ്യാനും കഴിയില്ല.


മധ്യ തിരുവിതാം കൂറിലെ ഒരു കൊച്ചു ഗ്രാമത്തിലേയ്ക്ക് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ്. ഈ ഗ്രാമത്തിന്റെ പേരാണ് 'ചന്ദ്രലേഖ' ഗ്രാമം. ഈ ഗ്രാമം എന്ന് പറയുന്നത് ഏകദേശം ഒരു ഇരുപതോളം വീടുകൾ അടങ്ങുന്ന ഒരു കുഞ്ഞി ഗ്രാമം ആണ് കേട്ടോ. പ്രശസ്തമായ കോങ്ങാട്ട് തറവാട്ടിലെ കാരണവന്മാർ ആണ് പാരമ്പര്യമായി 'ചന്ദ്രലേഖ' ഗ്രാമത്തിൽ ഗ്രാമതലവന്മാർ എന്നാ സ്ഥാനം അലങ്കരിച്ചു പോന്നിരുന്നത്. ഈ പറയുന്ന പത്തിരുപതു കുടുംബങ്ങൾ എന്ന് പറയുന്നത് ശരിയ്ക്കും പറഞ്ഞാൽ കോങ്ങാട്ട് തറവാട്ടുകാരുടെ ഔദാര്യം കൊണ്ട് മാത്രം ജീവിച്ചു പോവുന്ന പാവങ്ങൾ ആണ് കേട്ടോ. ഒരർത്ഥത്തിൽ അവിടത്തെ കുടികിടപ്പുകാർ എന്ന് പറയാം.


ചന്ദ്രലേഖ ഗ്രാമത്തിലെ  ഇപ്പോഴത്തെ ഗ്രാമത്തലവൻ എന്ന് പറയുന്നത് കോങ്ങാട്ട് തറവാട്ടിലെ യുവതലമുരയിലെ വീരശൂര പരാ'കൃമി' ആയ തൊമ്മിചാൻ ആണ്. തൊമ്മിച്ചന്റെ പെണ്ണുംപിള്ളയാണ് അന്നാമ്മ ചേടത്തി എന്ന് നാട്ടുകാരു വിളിയ്ക്കുന്ന അന്നാമ്മ തോമസ്‌. ഇവരുടെ വിശ്വസ്തൻ ആയ  കാര്യസ്ഥൻ ആണ് കൃഷ്ണചെട്ടിയാർ എന്നാ നമ്മുടെ സാക്ഷാൽ ചെട്ടിയാർ. ചെട്ടിയാർ നല്ല 'തറ'വാടിയാണ് കേട്ടോ. ചെട്ടിയാർ അറിയാതെ കോങ്ങാട്ട് തറവാട്ടിലെയോ ചന്ദ്രലേഖ ഗ്രാമതിലെയോ ഒരില പോലും അനങ്ങൂല.  അതാണ്‌ ചെട്ടിയാർ.


ഈ ചെട്ടിയാരുടെ പണി എന്താണ് എന്നറിയാമോ? അതാണ്‌ രസം. ചെട്ടിയാർ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽ ഒക്കെ പോയി അവിടെ കളിയ്ക്കുന്ന എല്ലാ നാടകങ്ങളും കാണും. എന്നിട്ട് അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചന്ദ്രലേഖ ഗ്രാമത്തിലെ ചുവരുകളിലും മതിലുകളിലും ഒക്കെ എഴുതി നിറയ്ക്കും. കോങ്ങാട്ട് തറവാട്ടുകാരുടെ ഔദാര്യം കൊണ്ട് ജീവിച്ചു പോരുന്ന, ഞാൻ മുകളിൽ പറഞ്ഞ കുടികിടപ്പുകാർ ആയ ആ പത്തിരുപതു കുടുംബങ്ങളുടെ ജോലി എന്താണെന്ന് വെച്ചാൽ ചെട്ടിയരുടെ എല്ലാ ചുവരെഴുത്തിനും താഴെ പോയി 'ചെട്ടിയാർ കീ ജയ്‌ ' , 'ചെട്ടിയാർ വാഴ്കൈ' 'ചെട്ടിയാർ അങ്ങാണ് ദൈവം' എന്നിങ്ങനെ പുകഴ്ത്തി എന്തെങ്കിലുമൊക്കെ എഴുതി വിടുക എന്നതാണ്. ഇനിയിപ്പോ ചെട്ടിയാർ എഴുതുന്നത്‌ എന്ത് വിഡ്ഢിത്തം ആണെങ്കിലും ഇമ്മാതിരി ഒക്കെ പുകഴ്ത്തിയാൽ  വൈകീട്ട് അവറ്റങ്ങൾക്ക് കോങ്ങാട്ട് തറവാട്ടിലെ അടുക്കള മുറ്റത്തു കുഴി കുത്തി വയറു നിറച്ചു പഴങ്കഞ്ഞിയും കപ്പ പുഴുങ്ങിയതും കൊടുക്കും അന്നാമ്മ ചേടത്തി. അതിന്റെ രുചി നാവിൽ ഉള്ളത് കൊണ്ട് ചെട്ടിയാരെ പുകഴ്ത്തുന്നതിൽ ഇവറ്റകൾ തമ്മിൽ വലിയ മത്സരം തന്നെയാണ്. അത് മാത്രമോ ചെട്ടിയാർ എഴുതിയത് വിഡ്ഢിത്തം ആണെന്ന് അടുത്ത ഏതേലും ഗ്രാമത്തിലെ ഏതെങ്കിലും ഒരുത്തൻ  എങ്ങാനും പറഞ്ഞു പോയാൽ അവനെ കല്ലും വടിയും എടുത്തു കൂട്ടമായി ഓടിച്ചു വിടുകയും ചെയ്യും 'ചെട്ടിയാരുടെ കാവൽ നായ്ക്കൾ' എന്നവകാശപ്പെടുന്ന ചന്ദ്രലേഖ ഗ്രാമത്തിലെ ഈ കുടികിടപ്പുകാർ. അങ്ങനെ ഓടിച്ചു വിടുന്നവര്ക്ക് കഞ്ഞിയ്ക്കും കപ്പയ്ക്കും പുറമേ അന്നമ്മ ചേടത്തിയുടെ വക സ്പെഷ്യൽ 'വളിച്ച ചമ്മന്തി'യും വയറു നിറച്ചു ശാപ്പിടാം.


ചന്ദ്രലേഖ ഗ്രാമത്തിന്റെ ഒരു total outlook മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത്. ഇതോടെ ഈ അധ്യായം  അവസാനിച്ചു. ഗ്രാമത്തിൽ  നടക്കുന്ന ചില സംഭവ വികാസങ്ങളും അത് പലരുടെയും ജീവിതത്തെ മാറ്റി മറിയ്ക്കുന്നതും അടുത്ത അധ്യായത്തിൽ. ക്ഷമയോടെ കാത്തിരിയ്ക്കുക.